സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Greetings. Show all posts
Showing posts with label Greetings. Show all posts

Wednesday, April 15, 2015

വിഷു സമഭാവനയുടെ ദിനം

വിഷു സമഭാവനയുടെ ദിനം
*************************
കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം.
രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്.
ഏപ്രില്‍ 15 - വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ

പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു
വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. അനന്തമായ പിതൃപരമ്പരയില്‍ നിന്നും കൈവന്ന കൈവല്യസ്മരണകള്‍. മലയാളികളുടെ മനസ്സ് സമ്പന്നമാകുന്നത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ ഓണവും, വിഷുവും നാം ആഘോഷിക്കുന്നു. ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ.ഇനിയും മരിക്കാത്ത ഭൂമിയില്‍ വരും വിഷുവിനൊരുനല്‍ക്കണി കാണാന്‍ കണിക്കൊന്നയില്‍ ഒരു പൂവെങ്കിലും....., നമുക്കു കാത്തിരിക്കാം.... പ്രാര്‍ത്ഥനയോടെ.

Monday, January 26, 2015

Wish you all Viewer Happy Republic Day 2015

a

HAPPY REPUBLIC DAY ! 2015

 

WISH YOU ALL A HAPPY REPUBLIC
  DAY   2015  - from http://rmssa.blogspot.com/

To all my dearest, sweetest and most loving Views............
One Nation, One Vision, One Identity
“No Nation is Perfect, it needs to be made perfect.”
Meri Pehchaan Mera India 


HappyREPUBLIC Day


. 
Yours
V P Sujeendra Babu Thalavady
RMS, Tiruvalla

Sunday, January 25, 2015

Y HAPPY REPUBLIC DAY "

HAPPY REPUBLIC DAY ! 2015

 

WISH YOU ALL A HAPPY REPUBLIC
  DAY   2015  - from http://rmssa.blogspot.com/

To all my dearest, sweetest and most loving Views............
One Nation, One Vision, One Identity
“No Nation is Perfect, it needs to be made perfect.”
Meri Pehchaan Mera India 


HappyREPUBLIC Day


. 
Yours
V P Sujeendra Babu Thalavady
RMS, Tiruvalla



ആശംസിക്കുന്നു !!!
സ്വാതന്ത്ര്യദിനാശംസകള്‍......
ഹ്യദയപൂര്‍വ്വം
സുജീന്ദ്രബാബു തലവടി

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍


രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കമായി.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യമെമ്പാടും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഈ ആഹ്ലാദ വേളയില്‍ RMS SA ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..
 വന്തേ മാതരം...

പ്രാണനേക്കാള്‍ വലുതാണ്‌ പിറന്ന നാടിന്റെ അഭിമാനവും സ്വതത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ,ആ മഹാരദന്മാരുടെ ത്യാഗവും ചീന്തിയ ചോരയും ബലി നെല്‍കിയ ജീവിതവും നമുക്ക് മറക്കാതിരിക്കാം ,വീണ്ടുമൊരു അടി
മത്തത്തിലേക്ക് വീണുപോകാതിരിക്കാന്‍ ഓരോ ഭാരതീയനും കൈ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് ഒരു പ്രതിഞ്ഞ എടുക്കാം "സ്വന്തം ജീവനും രക്തവും നെല്കിയാണെങ്കിലും ഭാരതാംഭയുടെ വീരപുത്രന്മാര്‍ നേടി തന്ന ഈ സ്വാതന്ത്ര്യം നാം സംരക്ഷിക്കുക തന്നെ ചെയ്യും ".ഭാരത് മാതാ ക്കി ജയ്‌ .

 ========================
 വന്ദേ മാതരം
========================
 വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം

ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം

സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ

ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ

ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം

ധരണീം ഭരണീം മാതരം॥


=---==-=-=--==--=-=-==-=-=--=-

Wednesday, December 31, 2014

Wish you all a Happy New Year

Wish you all a Happy New Year 2015

Happy New Year Greetings


  Greetings from http://rmssa.blogspot.com/

To all my dearest, sweetest and most loving Views.............
A Beautiful Year is Waiting 4 u,
Walk vth aims,Run vth Confidence,

Fly vth ur Achievements,

May U Have a Lovely Year ahead..

Happy New Year 2015.







 2015പുതുവത്സരാശംസകള്‍ 2015
പ്രതിക്ഷയോടെ  പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും 
സന്തോഷങ്ങളും  സമ്മാനിച്ച 
 ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക്  കാലുകുത്തുമ്പോള്‍  നമുക്ക്  നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം 
ഐശ്വര്യ പൂര്‍ണമായ  ഒരു  നവവത്സരംആശംസിക്കുന്നു !!!
ഹ്യദയപൂര്‍വ്വം 
സുജീന്ദ്രബബു  തലവടി  
തിരുവല്ല  ആര്‍ .എം .എസ്  

പുതുവര്‍ഷം വീണ്ടും

happy kids-happy new year
പുതുവര്‍ഷം വീണ്ടും പുലരുന്നു
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

Friday, September 05, 2014

ONAM CELEBRATION ATHAPOOKALAM AT KOCHI HO 682001 ON 03/09/2014


ONAM CELEBRATION ATHAPOOKALAM AT KOCHI HO 682001 ON 03/09/2014











Thank to
Shri. Induchoodan P.R
KOCHI HO

Wish you a Happy Teacher’s Day



“A good teacher is like a candle… It burns itself to life the way of others… Wish you a Happy Teacher’s Day.”


DR. SARVEPALLI RADHAKRISHNAN - THE PHILOSOPHER PRESIDENT

Dr.Sarvepalli Radhakrishnan was born on September 5, 1888, in a middle class family in the pilgrim town of Tirutani. His father, it is said, did not want his son to learn English, instead wanted him to become a priest. However, the talents of the boy were so outstanding that he was sent to school at Thirupati and then Vellore. Later, he joined the Christian College, Madras, and studied philosophy. Drawn by accident into philosophy, Radhakrishnan by his confidence, concentration and strong convictions went on to become a great philosopher. 
 
Philosophy and Life
    His first book, "The Ethics of the Vedanta and Its Material Presupposition"', being his thesis for the M.A. degree examination of the Madras University, published in 1908, at once established his fame as a great philosopher of undoubted ability. All his later works are landmarks in their respective fields. Expressing abstract and abstruse philosophical thoughts in intelligible language is considered very difficult. But Dr. Radhakrishnan was one of the few who could accomplish this with ease and simplicity.

    To him, philosophy was a way of understanding life and his study of Indian philosophy served as a cultural therapy. By interpreting Indian thought in western terms and showing that it was imbued with reason and logic he was able to give Indians a new sense of esteem, who were overcome by inferiority complex by imperial forces. But he also made clear to them that their long and rich tradition had been arrested and required further evolution and he exhorted Indians to cast off much that was corrupt and abhorrent. 


Social Commitment
    Dr. Radhakrishnan moved beyond being a mere academic and sought to engage his philosophical and religious studies in the political and social developments of the contemporary context.

    He believed that in India, the philosopher's duty was to keep in touch with the past while stretching out to the future. This commitment to society, the crusading urgent tone in his scholarly writings, the modern note in his interpretations of even classical texts and his intellectual resistance to the deforming pressures of colonialism gave Dr. Radhakrishnan a distinct public image. He was a coin minted differently from the usual run of politicians and academicians. 


Evocative Teacher
    Far from being a stern and severe intellectual remote from the world, Dr. Radhakrishnan was a very humane person. Exceedingly popular among his students right from his early days as a professor at Presidency College, Madras he was an evocative teacher. He was offered the professorship in Calcutta University when he was less than 30 years old. He served as Vice-Chancellor of Andhra University from 1931 to 1936. In 1939, he was appointed the Vice Chancellor of Banaras Hindu University .Two years later, he took over the Sir Sayaji Rao Chair of Indian Culture and Civilisation in Banaras.
    Recognition of his scholarship came again in 1936, when he was invited to fill the Chair of Spalding Professor of Eastern Religions and Ethics at Oxford which he retained for 16 years. His mastery on his subject and his clarity of thought and expression made him a much sought after teacher. But what made him even more popular was his warmheartedness and his ability to draw out people. This aspect of his personality continued to win him countless admirers throughout his long and illustrious public life.

    In the last decades of British rule, his was the most sophisticated and exalted analysis of Gandhi's work and thought and in free India he provided the ideological armour for Nehru's foreign policy. 


International Acclaim
    His commitment to high principles and unfailing dignity lent nobility and moral authority to all the offices which he held. If in India Dr. Radhakrishnan was a highly respected figure, abroad he became one of the best-liked public figures of his time. He earned very early international recognition as a philospher. In 1952, the Library of Living Philosophers, an institute of world-wide repute, brought out a massive volume on 'the philosophy of Sarvapalli Radhakrishnan' devoted wholly to a critical appreciation of his philosophical doctrines.

    After Independence, this philosophical luminary, who personified the essence of India yet had a universal vision, became an ideal ambassador to the Soviet Union, for the nascent nation poised to establish itself in the international arena. 


Leading the Nation
    In 1952, Dr. Radhakrishnan was chosen to be the Vice President of the Republic of India and in 1962, he was made the Head of the State for five years. It was the glory of Indian democracy that an educationist aloof from politics but with an international acclaim as a profound scholar was placed in the position of the President. And it was an advantage for a young country like India to have him to interpret its domestic and foreign policies abroad to expound its outlook and aspirations emphatically and in the rightway which was much needed in a world of uncertainity and disbelief among nations.
    His appointment as President was hailed by Bertrand Russel who said "It is an honour to philosophy that Dr.Radhakrishnan should be President of India and I, as a philosopher, take special pleasure in this. Plato aspired for philosophers to become kings and it is a tribute to India that she should make a philosopher her President".
    History reserved for Radhakrishnan's term of office as President much suspense and surprise. Within months of his ascendancy in 1962 there was the Chinese invasion. The nation's morale was dealt a blow but RadhakrishnanÕs voice, firm and resolute came on the air to reassure a shaken nation:
    "Owing to the difficult terrain and numerical superiority of the Chinese, we suffered military reverses. These have opened our eyes to the realities of the situation. We are now aware of our inadequacies and are alive to the needs of the present and the demands of the future. The country has developed a new purpose, a new will".
    In 1965, Pakistan violated our Western frontiers. Dr Radhakrishnan in his broadcast to the nation on September 25, 1965 said,"Pakistan assumed that India was too weak or too afraid or too proud to fight. India, though naturally disinclined to take to arms felt the necessity to defend herself when attacked. Pakistan also assumed that communal disturbances would occur in the country and in the resulting chaos she could have her way. Her miscalculations must have come to her as a rude shock."

    Dr.Radhakrishnan had great faith in Indian democracy. In his farewell broadcast to the Nation on May 12, 1967, he said that despite occasional forebodings to the contrary, the Indian Constitution had worked successfully so far. But democracy, he warned, was more than a system of the Government. "It was a way of life and a regime of civilised conduct of human affairs. We should be the architects of peaceful changes and the advocates of radical reform", he said. 


Great Teacher
    It was in 1962 when Dr. Radhakrishnan became the President of India that his birthday in September came to be observed as 'Teachers' Day'. It was a tribute to Dr.Radhakrishnan's close association with the cause of teachers. Whatever position he held whether as President or Vice President or even as Ambassador, Dr.Radhakrishnan essentially remained a teacher all his life. The teaching profession was his first love and those who studied under him still remember with gratitude his great qualities as a teacher.
    Pandit Jawaharlal Nehru, who was one of his closest friends throughout, said about Dr.Radhakrishnan: "He has served his country in many capacities. But above all, he is a great Teacher from whom all of us have learnt much and will continue to learn. It is IndiaÕs peculiar privilege to have a great philosopher, a great educationist and a great humanist as her President. That in itself shows the kind of men we honour and respect."

    Bharat Ratna, the highest award of the nation, was conferred on him in 1954 in recognition of his meritorious service to mankind. 


* 5th September, the birthday of Dr. Radhskrishnan, is observed as Teacher's Day. 

 Source : http://pib.nic.in/feature/feyr98/fe0898/f2808981.html

Friday, August 15, 2014

HAPPY INDEPENDENCE DAY ! 2014

 

WISH YOU ALL A HAPPY INDEPENDENCE DAY   2014  - from http://rmssa.blogspot.com/

To all my dearest, sweetest and most loving Views............
One Nation, One Vision, One Identity
“No Nation is Perfect, it needs to be made perfect.”
Meri Pehchaan Mera India
Happy Independence Day .
 
Yours
V P Sujeendra Babu Thalavady
RMS, Tiruvalla



ആശംസിക്കുന്നു !!!
സ്വാതന്ത്ര്യദിനാശംസകള്‍......
ഹ്യദയപൂര്‍വ്വം
സുജീന്ദ്രബാബു തലവടി

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍


രാജ്യം ഇന്ന് 68 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കമായി.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യമെമ്പാടും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഈ ആഹ്ലാദ വേളയില്‍ RMS SA ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു

Saturday, May 17, 2014

Greetings

Greetings 

മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്

മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കഴിഞ്ഞു. 


മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്

മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കഴിഞ്ഞു.  അദ്ദേഹം അധികാരത്തിൽ വന്നിരിക്കുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യ രീതിയിലാണ്. ചില തന്ത്രങ്ങളും കുറുക്കുവഴികളും അതിനു അദ്ദേഹം അവലംബിച്ചിരിക്കാം. എന്നാൽ അത്തരം തന്ത്രങ്ങൾ അദ്ദേഹം മാത്രമല്ല പയറ്റിയിട്ടുള്ളത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഏറിയും കുറഞ്ഞും പല തന്ത്രങ്ങളും കുതന്ത്രങ്ങളും കാലാകാലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. ജനവിധിയെ മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്‌. പഴയ കാല ചെയ്തികളുടെ പോസ്റ്റ്‌മോർട്ടവും അനുബന്ധ അസ്വസ്ഥതകളും നമ്മുടെ നാടിനെ എവിടെയുമെത്തിക്കില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി നമുക്ക് ഭാവിയിലേക്ക് നോക്കാം. 

മോഡിയിൽ വൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട്. തൂവാലയിൽ നിന്ന് വെള്ളരിപ്രാവുകളെ സൃഷ്ടിക്കുന്ന മാന്ത്രികനെ പ്പോലെ ഇന്ത്യയുടെ വർത്തമാന കാല ദുരിതങ്ങളെ മോഡി തന്റെ മാന്ത്രികത്തൂവാല കൊണ്ട് ഇല്ലായ്മ ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷകൾ.. അത്തരം പ്രതീക്ഷകളെ സാക്ഷാത്കരിക്കാൻ മോഡിക്കെന്നല്ല സാക്ഷാൽ മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധിക്ക് പോലും ഇന്നത്തെ അവസ്ഥയിൽ സാധിക്കില്ല. പക്ഷെ മോഡിക്ക് മറ്റൊന്ന് ചെയ്യാൻ സാധിക്കും. മോഡിയെ പേടിച്ചു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ഭയപ്പാടും ആകുലതകളും ബുദ്ധിപരമായ ചില നീക്കങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ സാധിക്കും. മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിശ്വാസവും പിന്തുണയും നേടിയെടുക്കുക എളുപ്പമല്ലെങ്കിലും അവരുടെ ഭയപ്പാടും ആകുലതകളും ഇല്ലാതാക്കാൻ ചില നടപടികൾക്കും സമീപനങ്ങൾക്കും സാധിക്കും. സാധിക്കേണ്ടതുണ്ട്‌.

ഇനി പ്രാർത്ഥിക്കാം. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ..

കത്രീന ചുഴലിക്കാറ്റിന്റെ പതിന്മടങ്ങ്‌ ശക്തിയിലാണ് ഇന്ത്യയിൽ മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശിയിരിക്കുന്നത്. തകർപ്പൻ വിജയമെന്ന് പറഞ്ഞാൽ പോര..  'അതിഭീകര' വിജയമെന്ന് തന്നെ പറയണം. ഈ കൊടുങ്കാറ്റിൽ   കോണ്‍ഗ്രസ്സും സഖ്യകക്ഷികളും തകർന്നടിഞ്ഞു. മതേതര മുന്നണികൾ നിലം പൊത്തി. മോഡി അധികാരത്തിൽ വരാതിരിക്കാൻ ഇന്ത്യയിലെ മതേതര  വിശ്വാസികൾ പരമാവധി ശ്രമിച്ചതാണ്. കോണ്‍ഗ്രസും മൂന്നാം മുന്നണിയും നൂറായിരം ചെറുകക്ഷികളും പല കൂട്ടുകെട്ടുകളിൽ ഏർപെട്ടു. പലവിധ പ്രചാരണങ്ങൾ നടത്തി. ഊണും ഉറക്കവുമില്ലാതെ മോഡിക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. പക്ഷേ അവയെയെല്ലാം പുഷ്പം പോലെ അതിജയിച്ച്‌ മോഡി ഇന്ത്യയുടെ ഭരണചക്രം കയ്യിലെടുത്തിരിക്കുകയാണ്. ജനവിധി തനിക്കലുകൂലമാക്കി മാറ്റിയിരിക്കുകയാണ്. മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്. ഇന്ത്യൻ ജനാധിപത്യവും മതേതര വ്യവസ്ഥകളും ഇപ്പോഴുള്ളത് പോലെ തന്നെ കോട്ടമൊന്നും തട്ടാതെ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇനി ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്. മുട്ടിപ്പായി പ്രാർത്ഥിക്കുക. പടച്ചോനെ.. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ.

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്. 

ഇന്ത്യന്‍ മതേതരത്വം അതിന്റെ അടിസ്ഥാന തത്വങ്ങള്‍ കരുപ്പിടിച്ചു കൊണ്ടിരുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ശ്രദ്ധേയമായ ഒരു വാചകമുണ്ട്. അതിങ്ങനെയാണ് . "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌. അവര്‍ ആഗ്രഹിച്ചാല്‍ ‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്ക്‌ സാധിക്കില്ല. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത  ഒരടിസ്ഥാന യാഥാര്‍ഥ്യമാണത്‌. പാക്കിസ്ഥാനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും   ഈ മത ന്യൂനപക്ഷത്തോട്‌ ഒരു  പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക്‌ നാം നല്‌കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്.

മോഡിയെ നേതാവായി അംഗീകരിക്കാത്തവർ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് ഒരു ബി ജെ പി നേതാവ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. അതിരുകടന്ന ഒരു ഭ്രാന്തൻ പ്രസ്താവനയായിട്ടാണ് അതിനെ ബി ജെ പി നേതാക്കൾ പോലും  കണ്ടതും പ്രതികരിച്ചതും. എന്നിരുന്നാലും അത്തരമൊരു ചിന്തയുടെ വിത്ത്‌ ചില അതിതീവ്ര മനസ്സുകളിലെങ്കിലും ഉണ്ടായിക്കൂടെന്നില്ല. അത്തരമാളുകൾ വിഭജന കാലത്ത് കലാപം കത്തിനിന്ന നാളുകളിൽ നെഹ്‌റു കുറിച്ചിട്ട ഈ വരികൾ ഒരാവർത്തി വായിക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇവിടെ രക്ഷയില്ല എന്ന് വിലപിച്ച് ഇന്ത്യക്കെതിരെ പടനയിക്കാൻ തീവ്രവാദ പാതയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന 'ജിഹാദി' ഗ്രൂപ്പുകൾക്കും ഇന്ത്യയുടെ മതേതര മനസ്സ് എന്തെന്ന് തിരിച്ചറിയാൻ ഈ വരികൾ ഉപകരിക്കും.

മോഡിയിൽ വൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട്. തൂവാലയിൽ നിന്ന് വെള്ളരിപ്രാവുകളെ സൃഷ്ടിക്കുന്ന മാന്ത്രികനെ പ്പോലെ ഇന്ത്യയുടെ വർത്തമാന കാല ദുരിതങ്ങളെ മോഡി തന്റെ മാന്ത്രികത്തൂവാല കൊണ്ട് ഇല്ലായ്മ ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷകൾ.. അത്തരം പ്രതീക്ഷകളെ സാക്ഷാത്കരിക്കാൻ മോഡിക്കെന്നല്ല സാക്ഷാൽ മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധിക്ക് പോലും ഇന്നത്തെ അവസ്ഥയിൽ സാധിക്കില്ല. പക്ഷെ മോഡിക്ക് മറ്റൊന്ന് ചെയ്യാൻ സാധിക്കും. മോഡിയെ പേടിച്ചു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ഭയപ്പാടും ആകുലതകളും ബുദ്ധിപരമായ ചില നീക്കങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ സാധിക്കും. മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിശ്വാസവും പിന്തുണയും നേടിയെടുക്കുക എളുപ്പമല്ലെങ്കിലും അവരുടെ ഭയപ്പാടും ആകുലതകളും ഇല്ലാതാക്കാൻ ചില നടപടികൾക്കും സമീപനങ്ങൾക്കും സാധിക്കും. സാധിക്കേണ്ടതുണ്ട്‌.

മോഡിയെ ഒരു ഭീകരനും  വംശഹത്യയുടെ നായകനുമായി മാത്രം അവതരിപ്പിക്കുന്ന സമീപനങ്ങൾക്കും ഇനി ചില മാറ്റങ്ങൾ ആവശ്യമുണ്ട്. ചുറ്റുപാടുകളെ മനസ്സിലാക്കി പ്രായോഗികമായ ചില നീക്കുപോക്കുകൾക്കും നിലപാടുകൾക്കും  ന്യൂനപക്ഷ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധമാകണം. ഗുജറാത്ത് കൂട്ടക്കൊല ഒരു ചരിത്രമാണ്. അതിന്റെ പാപഭാരത്തിൽ നിന്നും മോഡിക്കും സംഘ പരിവാർ ശക്തികൾക്കും ചരിത്രം അവശേഷിക്കുവോളം കൈ കഴുകാനാവില്ല എന്നത് സത്യം തന്നെ. എന്നാൽ ആ കൂട്ടക്കൊലയുടെ വിധിതീർപ്പും നിയമപോരാട്ടങ്ങളും ഇന്ത്യൻ നീതിപീഠത്തിനും കോടതികൾക്കും വിട്ടു കൊടുത്ത് കൊണ്ട് മുന്നോട്ട് പോവുകയല്ലാതെ ഈ രാജ്യത്തിനു മുന്നിൽ മറ്റു വഴികളില്ല. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കഴിഞ്ഞു.  അദ്ദേഹം അധികാരത്തിൽ വന്നിരിക്കുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യ രീതിയിലാണ്. ചില തന്ത്രങ്ങളും കുറുക്കുവഴികളും അതിനു അദ്ദേഹം അവലംബിച്ചിരിക്കാം. എന്നാൽ അത്തരം തന്ത്രങ്ങൾ അദ്ദേഹം മാത്രമല്ല പയറ്റിയിട്ടുള്ളത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഏറിയും കുറഞ്ഞും പല തന്ത്രങ്ങളും കുതന്ത്രങ്ങളും കാലാകാലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. ജനവിധിയെ മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്‌. പഴയ കാല ചെയ്തികളുടെ പോസ്റ്റ്‌മോർട്ടവും അനുബന്ധ അസ്വസ്ഥതകളും നമ്മുടെ നാടിനെ എവിടെയുമെത്തിക്കില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി നമുക്ക് ഭാവിയിലേക്ക് നോക്കാം.

മോഡിക്കും ഒരു മാറ്റം ആവശ്യമുണ്ട്. ജനവിധിയുടെ കരുത്തിൽ ഏകാധിപത്യ പ്രവണതകളിലേക്ക് സ്വയം നീങ്ങിപ്പോകുന്നതിനു പകരം ആ കരുത്തു പകർന്ന് നല്കുന്ന ഉത്തരവാദിത്വ ബോധത്തിലേക്ക്‌ അദ്ദേഹം വളർന്ന് വരേണ്ടതുണ്ട്. ഒരു വ്യാഴവട്ടക്കാലമായി തന്നെ പൊതിഞ്ഞു നില്ക്കുന്ന പ്രതിച്ഛായ മാറ്റിയെടുക്കേണ്ടതുണ്ട്. മത ജാതി ഭേദമന്യേ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസം ആർജിക്കേണ്ടതുണ്ട്. അത്തരം ചില മാറ്റങ്ങൾക്ക് മോഡിയും ബി ജെ പിയും തയ്യാറാണ് എങ്കിൽ അതിനുള്ള അവസരം അവർക്ക് ലഭിക്കണം.  ഇന്ത്യൻ ജനതയിൽ നിന്ന് അതിനുള്ള പിന്തുണ അവർക്ക്  കിട്ടുകയും വേണം. വിമർശനങ്ങളും പ്രതിഷേധങ്ങളും ആവശ്യമുള്ളിടത്ത് അതാവാം. പക്ഷെ അത് മാത്രമാവരുത് ലക്ഷ്യവും താത്പര്യങ്ങളും.    രാജ്യതാത്പര്യങ്ങൾക്കാണ്  മറ്റെല്ലാ താത്പര്യങ്ങളെക്കാളും മുൻഗണന ലഭിക്കേണ്ടത്.  ബി ജെ പി യെയും അതിന്റെ തലപ്പത്തുള്ള മോഡിയേയും കൂടുതൽ തീവ്രമായ ഹിന്ദുത്വ നിലപാടുകളിലേക്ക്‌ തള്ളിവിടുന്നതിനു പകരം മതേതരത്വ നിലപാടുകളോട് അനുഭാവം പുലർത്തുന്ന ഒരു സമീപനത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് മീഡിയയുടെയും വിവിധ രാഷ്ട്രീയ ന്യൂനപക്ഷ കക്ഷികളുടെയും ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. അതിനു വേണ്ടത് ഈ സർക്കാരിനോടും അതിന്റെ നയങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതിനു പകരം കുറേക്കൂടി ബുദ്ധിപൂർവകമായ ഒരു ക്രിയാത്മക സമീപനം വളർത്തിക്കൊണ്ട് വരിക എന്നതാണ്.
  

വർഗീയതയുടെ പാതയിലേക്ക് പോകുന്നതിൽ നിന്ന് എത്ര പേരെ തടയാൻ സാധിക്കുന്നുവോ അത്രയും പേരെ തടയുക എന്നതാണ് ഇന്ത്യയുടെ ഭാവിക്ക് ആവശ്യമായിട്ടുള്ളത്. മോഡി സർക്കാരിന് ഒരു ക്ലീൻ ചിറ്റ് നല്കുക എന്നതല്ല ഇപ്പറഞ്ഞതിനു അർത്ഥം. അങ്ങനെ തെറ്റിദ്ധരിക്കേണ്ടതില്ല. മതേതര ചട്ടക്കൂടിനും നിലവിലുള്ള നിയമ സംവിധാനങ്ങൾക്കും പോറലേൽക്കാതെ നോക്കാൻ ജാഗ്രതയോടെ കാത്തിരിക്കണം. അതിനു വേണ്ടി മതേതര സമൂഹത്തിന്റെ കൂട്ടായ്മക്ക് വേണ്ട ശ്രമങ്ങളുണ്ടാവണം. അവ അപകടപ്പെടുമ്പോൾ സമരമുഖങ്ങളിൽ കരുത്തു കാട്ടണം. എന്നാൽ മോഡി അധികാരത്തിലെത്തി എന്നതിന്റെ പേരിൽ മാത്രം രാജ്യത്തെ ജനങ്ങളിലും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങളിലും അരക്ഷിതത്വ ബോധം സൃഷ്ടിക്കുവാനും അതുവഴി വർഗീയ തീവ്രവാദ മുതലെടുപ്പിന് ശ്രമിക്കുവാനും ആരെയും അനുവദിക്കുകയുമരുത്. ഇന്ത്യൻ ജനാധിപത്യത്തെയും മതേതര വ്യവസ്ഥകളെയും ശക്തമായി മുന്നോട്ടു നയിക്കാൻ വേണ്ട പാകതയും പക്വതയും മോഡിക്കുണ്ടാവാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണമെന്ന് പറയുന്നത് മോഡിയോടുള്ള സ്നേഹം കൊണ്ടല്ല. ഇന്ത്യൻ ജനത കൂടുതൽ വർഗീയ ധ്രുവീകരണത്തിലേക്കും സാമുദായിക സംഘർഷങ്ങളിലേക്കും നീങ്ങിപ്പോകരുത് എന്ന് അതിയായി ആഗ്രഹിക്കുന്നത് കൊണ്ടാണ്. ഈ മണ്ണിനോടും ഈ മണ്ണിന്റെ പാരമ്പര്യത്തോടുമുള്ള സ്നേഹം കൊണ്ടാണ്. ഈ രാജ്യം ഇത് പോലെ നിലനിന്നു കാണണമെന്ന ആഗ്രഹം കൊണ്ടാണ്. ജനവിധിയെ മാനിക്കുക. അതിനെ ഗുണപരമായി ഉപയോഗപ്പെടുത്താൻ വേണ്ട ശ്രമങ്ങൾക്ക് പിന്തുണ നല്കുക. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പ്രഥമവും പ്രധാനവുമായ കടമ അതാണ്‌ .                

Thursday, May 01, 2014

MAY DAY GREETINGS TO ALL



എല്ലാവര്‍ക്കും മേയ്ദിനാശംസകള്‍!

 ==================

അല്പം ചില മേയ്ദിന ചിന്തകള്‍


മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. ഫ്രെഡറിക്ക് എംഗള്‍സിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലാണ് ഈ ദിനം സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവന്‍ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങള്‍ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. അമേരിക്കയില്‍ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങള്‍ പാടുവാനും വിപ്ലവനേതാക്കളെ ഓര്‍ക്കാനും തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിനുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത് ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേയ്ദിനം നല്‍കുന്ന സന്ദേശം ഉത്തേജനം നല്‍കും.

MAY DAY GREETINGS